ഇടവഴി

വഴിത്താരയിലെ കരിയില മര്‍മ്മരങ്ങള്‍... ചെറുമഴയേറ്റ മണ്ണിന്റെ നനവ്‌... ഇല്ലിക്കാടുകളുടെ തളിര്‍ത്ത തണല്‍... ഒക്കെ...ഒക്കെ വെറുതെ... കോണ്‍ക്രീറ്റ്‌ ചെയ്ത ഇടവഴികളും മനസ്സുകളും മാത്രം...

My Photo
Name:
Location: തൃശ്ശൂര്‍, Qatar

എന്നെക്കുറിച്ചെഴുതാന്‍ പേനയെടുക്കുമ്പോള്‍ വാക്കുകള്‍ വാവിട്ടുകരഞ്ഞുകൊണ്ടോടിയൊളിക്കുന്നു...

Thursday, July 16, 2020

പ്രവാസവഴികളിലെ ജാനകിക്കുട്ടി


ഒരു സുഹൃത്ത് സമ്മാനിച്ച വാൻ ഹ്യൂസന്റെ അൽപ്പം തിളക്കമുള്ള ഷർട്ട് ചുളിവുകളൊക്കെ നിവർത്തി തേച്ചു വക്കുകയായിരുന്നു അയാൾ. പൊടി ഒപ്പിയെടുക്കുന്ന റോളർ അതിനു മുകളിലൂടെ ഓടിക്കുമ്പോൾ കുറെ കാലം ഇട്ടിരുന്ന, ഒരിക്കലും തേച്ചിട്ടില്ലാത്ത പരുക്കൻ പരുത്തിയുടെ ഖാദി ഷർട്ടിനെക്കുറിച്ചും വയനാടുനിന്നും എറണാകുളം വരെ പോയാലും ഉടുക്കാറുള്ള നിറമുള്ള മുണ്ടിനെക്കുറിച്ചും വെറുതെ ഓർത്തു. ആ പരുക്കൻ ഷർട്ടുകൾ തനിക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. വളരെപ്പെട്ടെന്ന് അറബിനാട്ടിലെ ഔപചാരികതകളുടെ വിരസത അയാളെ അലോസരപ്പെടുത്താൻ തുടങ്ങിയിരിക്കുന്നു.  

ഓർമ്മകളൊന്നും അധികം മനസ്സിൽ നിൽക്കാറില്ലെങ്കിലും ഈ മരുഭൂമിയിലേക്ക് വന്നിട്ട് ഒരു വർഷത്തിനുമേലെ ആയിരിക്കുന്നു എന്ന് അയാൾക്ക് ഊഹിച്ചെടുക്കാം. ആ‍മ ഉള്ളിലേക്കു തല വലിക്കുന്നതുപോലെയുള്ള ഒരു സംവത്സരം. എന്തിനാണ് താനിങ്ങനെ എല്ലാവരിലും നിന്ന് ഒളിച്ചോടുന്നത് എന്ന ചോദ്യത്തിന് ഉത്തരം തേടാൻ അയാൾ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. ഒരിക്കലെങ്കിലും ഉത്തരത്തിന്റെ അരികിൽ പോലും എത്താൻ കഴിഞ്ഞിട്ടുമില്ല.

യൂറ്റ്യൂബിൽ സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ ഏറെ ദൂരെയുള്ള അവൾക്ക് അയാൾ മെസ്സേജ് ചെയ്തു –

“എന്ന് സ്വന്തം ജാനകിക്കുട്ടി കണ്ടുകൊണ്ടിരിക്കുന്നു.”

പെട്ടെന്നു തന്നെ മറുപടി വന്നു – “ഓ ഒറ്റപ്പെട്ടവരുടെ വേദപുസ്തകം. എത്രാമത്തെ തവണയാണെന്ന് ഓർമ്മയുണ്ടോ? നീയിതിനിയും നിർത്തിയില്ലേ?! കുറച്ചുനാൾ കുറവുണ്ടായിരുന്നതാണല്ലോ അസുഖം...

“ജാനകിക്കു കിട്ടിയപോലെ ഒരു യക്ഷിയുടെ വരവിനായി കാത്തിരിക്കുന്നു”.

“ഇപ്പോ നിനക്കവിടെയെന്താ പ്രശ്നം?”

“പ്രശ്നം ആദ്യം കണ്ടുപിടിക്കേണ്ടിയിരിക്കുന്നു...”

“എന്നാ പിന്നെ പ്രശ്നമെന്താണെന്ന് മോനാദ്യം കണ്ടുപിടിക്ക്, എന്നിട്ടു നമുക്ക് സൊല്യൂഷനുണ്ടോന്നു നോക്കാം...”

“ശരി... പിന്നെക്കാണാം”

“ബൈ”

സുഹൃത്തുക്കളൊക്കെ പെട്ടെന്നു ബൈ പറഞ്ഞു പിരിയുകയാണെന്നു കുറച്ചേറെയായി തോന്നുന്നു. അയാൾക്കു പെട്ടെന്നു ചിരിവന്നു. അതിനു തനിക്കാരാണൊരു സുഹൃത്തായുള്ളത്.

ഏകദേശം ഇരുപതു വർഷങ്ങൾക്കു മുൻപ് ആ സിനിമ കണ്ടതു മുതൽ ജാനകിയുമായി തന്നെ ഉപമിക്കുന്നത് അയാളൊരു ഹരമാക്കിയിരുന്നു.  ആദ്യമൊക്കെ അവളെപ്പോഴും അയാളെ ചീത്തപറയും - “ജാനകിയുടെപോലെയുള്ള ചുറ്റുപാടല്ല നിന്റേത്. മാത്രമല്ല അത് എം.ടിയുടെ ഫാന്റസി മാത്രമാണ്. നീയതു ജീവിതത്തിൽ പകർത്താൻ പോകുന്നതാണ് തനി പ്രാന്ത്. പച്ചമലയാളത്തിൽ പറഞ്ഞാൽ നൊസ്സ്, അതാണ് നിന്റെ സൂക്കേട്. എംടിക്ക് എങ്ങനെ വേണമെങ്കിലും ആ കഥയെ മാറ്റിമറിക്കാമായിരുന്നു. അയാളുടെ കയ്യിലെ ഒരു വെറും കഥാപാത്രം മാത്രമാണ് ജാനകിക്കുട്ടി. നിന്റെ ജീവിതത്തിനു ശുഭാന്ത്യമുള്ള ഒരു തിരക്കഥയൊരുക്കിക്കൊണ്ട് ആരും വരാൻ പോകുന്നില്ലെന്ന് നീ ആദ്യം മനസ്സിലാക്കണം.” 

എന്നിട്ടും ഏകാന്തതയിലേക്ക് ഊളിയിടുന്നത് അയാളൊരു സ്വഭാവമാക്കി. ഒറ്റക്കിരിക്കുന്നത് ശീലമാക്കി. എല്ലാവരിൽ നിന്നും ഒളിച്ചോടിയിട്ട് തനിക്കാരുമില്ലെന്ന് പയ്യാരം പറഞ്ഞു. അങ്ങനെയാണ് അവസാനം അയാൾ ആ ഗ്രാമം വിടുന്നത്. ഏറ്റവും കുറഞ്ഞ സൌഹൃദങ്ങളും ഏറ്റവും കുറച്ച് ആൾക്കാരുമുള്ള ആ വയനാടൻ ഉൾപ്രദേശത്തുനിന്നും ഏതെങ്കിലും തിരക്കേറിയ നഗരത്തിലെത്തിയാൽ ഒരുപക്ഷേ, അയാൾ രക്ഷപ്പെട്ടേക്കുമെന്ന് അയാളുടെ വീട്ടുകാരും കരുതി. ആദ്യം കോഴിക്കോട്ടേക്കും പിന്നെ എറണാകുളത്തേക്കും ബോംബെയിലേക്കുമൊക്കെയുള്ള അയാളുടെ പാലായനം അയാൾ സ്വയം സൃഷ്ടിച്ച ഏകാന്തതയുടെ കാന്തികവലയത്തിൽ നിന്നുള്ള മുക്തി തേടിയായിരുന്നു. എന്നിട്ടോ, എന്തെങ്കിലും വ്യത്യാസമുണ്ടായോ? അവൾ പറഞ്ഞ ആ നൊസ്സിന് ദേശങ്ങളും കാലങ്ങളുമനുസരിച്ച് ആക്കം കൂടിവന്നു. നഗരത്തിരക്കുകളും പല തരത്തിലുള്ള ആൾക്കൂട്ടങ്ങളും പലവിധ ജോലികളും അയാളെ കൂടുതൽ വിഹ്വലതകളിലേക്ക് വലിച്ചിഴക്കുകയാണുണ്ടായത്. മരുന്നുകൾ മയക്കിയ ആശുപത്രിക്കിടക്കയിൽ നിന്ന് സ്വതന്ത്രനായാണ് ഒരിക്കലയാൾ വയനാട്ടിലേക്ക് തിരിച്ചെത്തിയത്. അന്നുവരെയുണ്ടായിട്ടുള്ള ചരിത്രം വീണ്ടും അവനുവേണ്ടി വീട്ടുകാർ കാത്തുവച്ചിരുന്നു. അസുഖം മാറാൻ കല്യാണം. എവിടെയോ ഉള്ള ഏതോ പെൺകുട്ടിയുടെ ഭാഗ്യത്തിന് അയാളതിനു തയ്യാറാവാതെ വീണ്ടും അലച്ചിലുകളുടെ പ്രവാസവഴികളിലേക്കിറങ്ങി നടന്നു.

കാറുകൾ വാടകക്കു കൊടുക്കുന്ന ഒരു സ്ഥാപനത്തിന്റെ യാർഡിലേക്കാണ് അയാളുടെ ജനാലയിൽ നിന്നുള്ള കാഴ്ച ചെന്നെത്തിയിരുന്നത്. നിറയെ പഴയതും പുതിയതുമായ വണ്ടികൾ പാർക്ക് ചെയ്തിരിക്കുന്നു. കൂടുതലും അപകടം പറ്റിയതും പഴയതുമായ വണ്ടികൾ. ഒരു ലോറി നിറയെ പഴയ ടയറുകൾ നിറച്ചിരിക്കുന്നു. പെട്ടെന്ന് ഒരുപാട് പ്രായമായ പോലെ അയാൾക്ക് തോന്നി. പഴക്കം ചെന്ന് ഉപേക്ഷിക്കപ്പെട്ട ഒരു വണ്ടിയുമായി അയാൾ സ്വയം ഉപമിച്ചു. ഉടമസ്ഥനുവേണ്ടിയല്ലാതെ ഓടുന്ന വണ്ടികൾ. ഇവരിതൊക്കെ എന്താണാവോ നന്നാക്കാത്തത്? യാർഡിനപ്പുറത്ത് തിരക്കേറിയ ഒരു റോഡായിരുന്നു. ലാൻഡ് ക്രൂയിസറുകളും ബെൻസുകളും നിറഞ്ഞോടുന്ന വഴിയായിരുന്നു അത്. പകലുകളിൽ ഉഷ്ണം പെരുക്കുന്ന ആ നിരത്തുകളിൽനിന്നും ആവി പൊങ്ങുന്നതുപോലെ തോന്നാറുണ്ട്. തിരക്കു പിടിച്ച് എവിടെക്കൊക്കെയോ പാഞ്ഞുപോകുന്ന മനുഷ്യർ. എന്തൊരു വേഗമാണ് വണ്ടികൾക്ക്. എന്നിട്ടും അതിലിരുന്ന് ആക്സിലേറ്ററിൽ കാലമർത്തി വേഗം കൂട്ടുന്നു. തിരക്കാണെങ്ങും. ആമയെപ്പോലെ ഒട്ടും വേഗമില്ലാത്തവനാണ് താനെന്ന് അയാൾക്ക് തോന്നി.

ബാൻഡുകളിലൊക്കെ പാടാൻ പോകുന്ന ഒരു ശ്രീലങ്കൻ തമിഴനായിരുന്നു മുറിയിൽ അയാളുടെയൊപ്പം താമസിച്ചിരുന്നത്. റംലാൻ എന്നായിരുന്നു അയാളുടെ പേര്. കടൽ വിഭവങ്ങളോട് വളരെ താൽപ്പര്യമുണ്ടായിരുന്ന അവനുണ്ടാക്കുന്ന ഭക്ഷണങ്ങൾ ഏറെ ഹൃദ്യമായിരുന്നു. അതിലേറെ ഹൃദ്യമായിരുന്നു അവന്റെ പെരുമാറ്റവും. ഏറ്റവും സ്നേഹമുള്ളവൻ. പച്ചക്കറി വിഭവങ്ങൾ അപൂർവ്വമായി മാത്രം കഴിക്കുന്ന അയാൾക്ക് പറ്റിയ കൂട്ടായിരുന്നു അവൻ. രുചി പെരുത്ത ഞണ്ടു കറിയും, ബീഫിട്ട കൊത്തുപൊറോട്ടയും, പിന്നെ അവന്റെ മാസ്റ്റർപീസായ ചെമ്മീൻ വറുത്തതും ഉണ്ടാക്കി അവൻ അയാളെ തീറ്റിക്കൊണ്ടിരുന്നു. കടൽ വിഭവങ്ങൾ ഉണ്ടാക്കാൻ റംലാനെക്കാളും മികച്ചൊരാൾ ലോകത്തില്ലെന്നു തന്നെ അയാൾക്കുറപ്പായിരുന്നു. ഇടക്ക് അടുപ്പത്ത് മീൻ എന്തെങ്കിലും പൊരിക്കുമ്പോഴേക്കും അടുത്ത മുറിയിൽ താമസിക്കുന്ന പട്ടർ ഓടിവന്ന് റംലാനോട് ഒച്ചയിടും. തിരിച്ചവനും പറയും. പിന്നെ പട്ടർ നല്ല ചെന്തമിഴിലും റംലാൻ ശ്രീലങ്കൻ തമിഴിലും പൊരിഞ്ഞ പോരാട്ടമായിരിക്കും. യുദ്ധത്തിനൊടുവിൽ നല്ല ഒരു വിഭവം റെഡിയായിട്ടുണ്ടായിരിക്കും. 

“റംലാൻ, നമ്മുടെ മുന്നിലുള്ള റെന്റ്-എ കാറിൽ നിന്നും  എനിക്കൊരു വണ്ടിയെടുത്തു തരാമോ?”

“ഓഹോ അതിനെന്താ, എപ്പോ വേണം? ഏതു വണ്ടി വേണം?”

“ഏതെങ്കിലും ഒരു ഫോർവീൽ വണ്ടി മതി. നാളെ വെള്ളിയാഴ്ചയല്ലേ, ഇന്നു വൈകീട്ടു കിട്ടിയാൽ നന്നായി”
“ഓ യെസ്, നമുക്കൊരു പജേറോ ശരിയാക്കാം. എത്ര ദിവസത്തേക്കാണ്? എന്തായാലും അതിരാവിലെ അല്ലെങ്കിൽ വൈകീട്ട് പോകുന്നതാണ് നല്ലത്. ടെമ്പറേച്ചർ അമ്പതിനോടടുത്താണ്, മറക്കണ്ട. എന്താ പരിപാടി? എവിടേക്കാണ് യാത്ര പ്ലാൻ ചെയ്യുന്നത്?

പെട്ടെന്ന് ഒരുത്തരം കൊടുക്കാൻ അയാൾക്കായില്ല. ആ ചോദ്യം കേൾക്കാത്ത പോലെ അയാൾ മറ്റെന്തോ ആലോചിക്കുന്നതായി ഭാവിച്ചു.

പച്ചപ്പ് ഒട്ടും തന്നെ കണ്ടെത്താനാകാത്ത തെരുവുകളിലൂടെയായിരുന്നു അയാൾ അതിരാവിലെ നടക്കാനിറങ്ങാറ്. എങ്കിലും പ്രാവുകളുടെ കുറുകലും മൈനകളുടെയും കുരുവികളുടെയും തിരക്കുമുള്ള തെരുവുകളായിരുന്നു അത്. അറബികളുടെ വളരെ ഉയരമുള്ള മതിലുകൾക്കകത്ത് എങ്ങനെയായിരിക്കും അവരുടെ വീടുകളെന്ന് അയാൾക്ക് ഊഹിക്കാനായിട്ടില്ല. അയാളൊരിക്കലും അത്തരമൊരു വീടിന്റെ മതിൽക്കകത്തേക്ക് കടന്നിട്ടില്ല. ഉയരങ്ങളിലേക്കു വളർന്നു നിൽക്കുന്ന മതിലുകൾക്കരികെ ഒരാൾപ്പൊക്കത്തിലുള്ള ഈന്തപ്പനകൾ കായ്ച്ചു നിൽക്കുന്നതു കാ‍ണാം. സ്വർണനിറത്തിൽ കുലകളായി നിൽക്കുന്ന ഈന്തപ്പഴങ്ങളിൽ നിന്നും അയാളിടക്ക് ഓരോന്ന് പൊട്ടിച്ചു തിന്നാറുണ്ട്. അന്നും പതിവുതെറ്റിക്കാതെ അയാൾ സൂര്യനുദിക്കുന്നതിനു മുന്നേ തന്റെ പതിവുനടത്തം തുടങ്ങി. ഇക്കാലമത്രയും നടന്നുതീർത്ത തന്റെ മുരടിച്ച ജീവിതവഴികൾ ഏറ്റവും ചേർന്നു നിൽക്കുന്നത് നിർജ്ജീവമായ ഈ പാതകളോടാണെന്ന് അയാൾ തിരിച്ചറിഞ്ഞു.

വിയർപ്പിലൊഴുകി തിരിച്ചെത്തുമ്പോഴും അവനെണീറ്റിട്ടുണ്ടായില്ല. അല്ലെങ്കിലും വെള്ളിയാഴ്ചകളിൽ ഇവിടെ മിക്കവർക്കും പ്രഭാതം എന്ന ഒന്ന് ഉണ്ടാകാറില്ല. ഘടികാര സൂചികൾ ഉച്ചയായി എന്നു കാണിച്ചപ്പോൾ അയാൾ പുറത്തിറങ്ങി വണ്ടി പാർക്ക് ചെയ്തിരിക്കുന്നിടത്തേക്കു നടന്നു, തുടർന്ന് ജാലകച്ചില്ലുകൾ താഴ്ത്തിയിട്ട് കനൽ പോലെ പെയ്തിറങ്ങുന്ന വെയിലിലൂടെ മരുഭൂമിയെ മുറിച്ചു പോകുന്ന ടാറിട്ട നിരത്തിലൂടെ ഓടിച്ചുപോയി. ഒട്ടും ദയയില്ലാതെ ചൂടുകാറ്റ് അയാളുടെ ദേഹത്തേക്ക് വീശിയടിച്ചുകൊണ്ടിരുന്നു. ആ വർഷത്തെ ഏറ്റവും ചൂടു കൂടിയ ദിവസങ്ങളിലൊന്നായിരുന്നു അത്. ഒട്ടകങ്ങൾ റോഡിലേക്ക് കടക്കാതെ ഉയർത്തിക്കെട്ടിയ കമ്പിവേലികൾ വഴിക്കരികിൽ നീണ്ടു കിടന്നു. മണിക്കൂറുകൾ ഓടിക്കഴിഞ്ഞ് ഒരിടത്ത് പൊളിഞ്ഞുകിടക്കുന്ന കമ്പിവേലികൾ കണ്ടപ്പോൾ ഫോർവീലിലേക്ക് മാറ്റി അയാൾ പജേറൊ മണൽക്കാട്ടിലേക്കു തിരിച്ചു. മുന്നിൽ മണലിൽ നിന്ന് ആവി പൊങ്ങുന്നതുപോലെ തോന്നി അയാൾക്ക്. ഉഷ്ണസൂചികൾ അയാളുടെ സിരകളെ യാതൊരു ദാക്ഷിണ്യവുമില്ലാതെ കുത്തിനോവിച്ചു തുടങ്ങി. മൂക്കിൽ നിന്നും കിനിഞ്ഞിറങ്ങിയ രക്തത്തുള്ളികൾ അയാളപ്പോൾ ധരിച്ചിരുന്ന നിറമുള്ള മുണ്ടിനെയും പരുക്കൻ ഖാദി ഷർട്ടിനെയും ചുവപ്പിച്ചുകൊണ്ടിരുന്നത് അയാൾ ശ്രദ്ധിച്ചതേയില്ല. ഓർമ്മകളുടേയും വേദനകളുടേയും ഭാരമിറക്കിവക്കുകയായിരുന്നു അയാൾ.

പെട്ടെന്ന് മരുപ്പച്ചപോലെയൊന്ന് അയാളുടെ മങ്ങിയ കാഴ്ചകളിൽത്തെളിഞ്ഞു. പിന്നീട് അതിന്റെ പച്ചപ്പു കൂടിക്കൂടി വരികയും,  നിറയെ ചെടികളും മരങ്ങളും നിറഞ്ഞ ഒരു കാട്ടിനുള്ളിലാണ് താനെന്ന് അയാൾക്ക് തോന്നുകയും ചെയ്തു. നിലത്തു പടർന്നു കിടന്ന ഒരു വള്ളിപ്പടർപ്പിൽ കാൽ തട്ടി ജാനകി വീണുകിടക്കുന്നതു കണ്ടു. സുന്ദരിയായ കുഞ്ഞാത്തോൽ ദംഷ്ട്രയൊന്നുമില്ലാതെ, ശാന്തയായി ഏറ്റവും സ്നേഹത്തോടെ ജാനകിയുടെ മുടിയിഴകളിൽ തഴുകുന്ന, സ്വപ്നം പോലുള്ള ദൃശ്യത്തിലേക്ക് അയാളലിഞ്ഞു. ആ മൃദുസ്പർശം അയാൾ തന്റെ ശിരസ്സിലേറ്റുവാങ്ങി.

Friday, May 04, 2012

പുലിത്തെയ്യങ്ങള്‍ക്കൊപ്പം

 വളരെക്കാലമായുള്ള ആഗ്രഹമാണ്തെയ്യത്തെ ഒന്നനുഭവിക്കണമെന്നത്‌. ഒരു ദൂരക്കാഴ്ചയല്ല, മറിച്ച്അവരുടെ ഉള്ളിലേക്കിറങ്ങിച്ചെന്ന് വളരെ അടുത്തുനിന്നുള്ള ഒരനുഭവിക്കല്‍. ഇത്തവണ വെക്കേഷന് പ്ലാന്ചെയ്തപ്പോഴേ മനോജിനെ വിളിച്ച്കാര്യം പറഞ്ഞു. കാഞ്ഞങ്ങാട്വീടുള്ള, തെയ്യക്കോലങ്ങളുടെ ഇടയില്ജനിച്ചുവളര്ന്ന, തെയ്യങ്ങളുടെ മനോഹരമായ ചിത്രങ്ങള് പകര്ത്തിയിട്ടുള്ള മനോജ്തന്നെയാണ്യാത്ര ഒരുക്കാന്ഏറ്റവും നല്ലത് എന്നെനിക്കുറപ്പായിരുന്നു. ഡേറ്റ്ഫിക്സ്ചെയ്തോളൂ എന്നിട്ട്ബോഡി മാത്രം വിട്ടുതന്നാല്മതി ബാക്കി കാര്യമേറ്റു എന്ന് മനോജ്പറഞ്ഞപ്പോള്ധൈര്യമായി. അപ്പോള്പിന്നെ തെയ്യങ്ങളെക്കുറിച്ച്അല്പമെങ്കിലും അറിഞ്ഞിട്ടാവാം യാത്രയെന്നു കരുതി മാതൃഭൂമി യാത്രയുടെ തെയ്യക്കാലം ഫീച്ചറെല്ലാം പ്രിന്റെടുത്ത്വായിച്ചു, പിന്നെ യൂട്യൂബിലും കുറെയേറെ തെയ്യങ്ങള്കണ്ടു.
_DSC0384
copy

തെയ്യത്തിന്റെ ചരിത്രവും സാമൂഹ്യപ്രസക്തിയുമൊക്കെ പണ്ടേ ആകര്ഷിച്ചിട്ടുള്ളതാണ്‌. ബ്രാഹ്മണമേധാവിത്വത്തോടുള്ള ചെറുത്തുനില്പ്പ്‌, വര്ഷത്തിലെ മുക്കാല്ഭാഗം സമയവും കൂലിപ്പണി ചെയ്യുകയും ബാക്കിയുള്ള മൂന്നുമാസക്കാലം ദൈവങ്ങളായി മാറുകയും ചെയ്യുന്നവരോടുള്ള ഒരു തരം ആരാധന, അത്ഭുതാവഹമായ വേഷവിധാനങ്ങള്‍ (അണിയലങ്ങള്‍), മനോഹരമായ മുഖത്തെഴുത്തുകള്‍, വന്യമായ ആചാരാനുഷ്ഠാനങ്ങള്‍, ജനങ്ങളില് നിന്നകന്നുനില്ക്കാതെ അവരുടെ ഉള്ളില്ത്തന്നെ നിന്ന് അവര്ക്ക്വേണ്ടി മാത്രമെന്നോണമുള്ള അവതരണം ഇതെല്ലാം തന്നെ തെയ്യത്തിലേക്ക്എന്നെ വലിച്ചടുപ്പിച്ച ആകര്ഷണങ്ങളാണ്‌.
_DSC0120
copy

നാട്ടിലെത്തിയപ്പോള്തന്നെ മനോജുമായി ബന്ധപ്പെട്ടു, തീയതിയും ഫിക്സ്ചെയ്ത്യാത്ര ഉറപ്പിച്ചു. ഒറ്റയ്ക്കുള്ള യാത്രയേക്കാള്ആസ്വാദ്യമായിരിക്കും ഒരേ ചിന്താഗതിയുള്ള ഒരു സുഹൃത്തുകൂടി കൂടെയുണ്ടാവുന്നത്‌. സുഹാസ്യാത്രയ്ക്ക്പറ്റിയ ചങ്ങാതിയാണ്‌. അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഏറെ ഹൃദ്യമാണ്‌. നമ്മള്വെറുതെ ഇരുന്നു കൊടുക്കുകയേ വേണ്ടൂ, ആള്മനോഹരമായി സംസാരിച്ചുകൊണ്ടേയിരിക്കും. തൃശ്ശൂര്നിന്നും ട്രെയിനിലാണ്മംഗലാപുരത്തേയ്ക്ക് ടിക്കറ്റെടുത്തിരുന്നത്‌. മനോജ്മംഗലാപുരത്താണ്സെറ്റില്ചെയ്തിരിക്കുന്നത്‌. ദീര്ഘയാത്രകള്ക്ക്ട്രെയിന്ഒരു നല്ല ചോയ്സ്ആണ്‌. റോഡിനിരുവശവും പരിഷ്കാരങ്ങള്പെരുകുമ്പോഴും റെയില്പാളങ്ങള്പ്രകൃതിയുടെ മാറിലൂടെയാണ് നീളുന്നത്‌. പച്ചയായ ജീവിതങ്ങളായിരിക്കും പാളങ്ങള്ക്കിരുവശത്തും കാണാനാവുക. പ്രകൃതിയായാലും ജീവിതങ്ങളായാലും ട്രെയിനില്നിന്നുള്ള ജാലകക്കാഴ്ചകള് അനുഭൂതിദായകങ്ങളാണ്‌.
 

_DSC0301
copy

രാത്രി പത്തുമണിയോടെ മംഗലാപുരത്തെത്തി. മനോജിന്റെയും ഡിജിയുടെയും ആതിഥ്യമര്യാദ വിവരിക്കാന്വാക്കുകളില്ല. "അതിഥി ദേവോ ഭവ:" എന്നത് ഏറ്റവും നന്നായി ഉള്ക്കൊണ്ടവര്‍. പ്രെസ്റ്റീജിലെ സമൃദ്ധമായ ഡിന്നറിനു ശേഷം പിറ്റേന്നത്തേക്കുള്ള ചെറിയ ഒരു പ്ലാന്തയ്യാറാക്കി. കാസര്ഗോഡ്പുലിക്കുന്ന് എന്ന സ്ഥലത്തേക്കാണ്പോകുന്നതെന്നും അന്ന് അവിടെ കെട്ടിയാടുന്നത് പുലിത്തെയ്യങ്ങളാണെന്നും മനോജ്വിവരിച്ചു. സംസാരിച്ച്മതിയായില്ലെങ്കിലും പന്ത്രണ്ടര കഴിഞ്ഞപ്പോള്ബാല്ക്കണിയിലേക്കുള്ള വാതിലൊക്കെ തുറന്നിട്ട്ഞങ്ങള് പതുക്കെ ഉറക്കത്തിലേക്ക്ചായ്ഞ്ഞു.
_DSC0057
copy

പിറ്റേന്ന് അഞ്ചുമണിക്കേ എഴുന്നേറ്റ് യാത്രയ്ക്കൊരുങ്ങി. ആറുമണിയോടെ ഞങ്ങള്കാസര്ഗോഡ്ലക്ഷ്യമാക്കി ഡിജിയുടെ ഡിസയറില്യാത്ര തുടങ്ങി. പലപ്പോഴും വഴി അത്ര സുഗമമായിരുന്നില്ലെങ്കിലും അതിരാവിലെയുള്ള ഡ്രൈവ്വളരെ ഉന്മേഷദായകമാണ്‌. ടൗണില്തന്നെയുള്ള അമ്പലമാണ് പുലിക്കുന്ന് ഐവര്ഭഗവതി ക്ഷേത്രം. ഇതിനു മുന്പും അവര്പലവട്ടം പോയിട്ടുള്ളതായതുകൊണ്ട്കണ്ടുപിടിക്കാന്ബുദ്ധിമുട്ടൊന്നുമുണ്ടായില്ല. ഫോട്ടോഗ്രാഫിയും പ്രധാനപ്പെട്ട ഒരു ലക്ഷ്യമായതുകൊണ്ട്അധികം തിരക്കുള്ള തെയ്യസ്ഥലങ്ങള്ഞങ്ങള്ക്ക്അഭികാമ്യമായിരുന്നില്ല. അതുകൊണ്ടാണ്താരതമ്യേന തിരക്കുകുറഞ്ഞ സ്ഥലം തെരഞ്ഞെടുത്തത്‌.
 

_DSC0039
copy

തുലാവനത്തില്ശിവന് പുലിക്കണ്ടനായും പാര്വ്വതി പുള്ളിക്കരിങ്കാളിയായും കേളിയാടി എന്ന് പുരാണം. അവര്ക്കുണ്ടായ മക്കളാണ്പുലിദൈവങ്ങള്‍. കണ്ടപ്പുലി, മാരപ്പുലി, പുലിമാരുതന്‍, കാളപ്പുലി, പുലിയൂര്കണ്ണന്എന്നീ ആണ്പുലികള്ക്കൊപ്പം ഒറ്റപ്പെങ്ങളായി പുലിയൂര്കാളിയും.

_DSC0094
copy  
_DSC0037
copy

കളിയാട്ടത്തില്അന്ന് കാളപ്പുലിയന്‍, പുലിക്കണ്ടന്‍, പുല്ലൂര്ണ്ണന്‍, പുല്ലൂരാളിയമ്മ, വിഷ്ണുമൂര്ത്തി എന്നീ തെയ്യങ്ങളാണ് കെട്ടിയിരുന്നത്‌. ഞങ്ങള്അവിടെയെത്തുമ്പോള്തെന്നെ തെയ്യാട്ടം തുടങ്ങിയിരുന്നു. ഏറ്റവും കൃത്യമായ സ്ഥലമാണ്മനോജ്തെരഞ്ഞെടുത്തിരുന്നത്‌. സുന്ദരമായ സ്ഥലം ഒപ്പം തന്നെ ആളൊഴിഞ്ഞ തെയ്യപ്പറമ്പും. സ്വര്ണ്ണവര്ണ്ണത്തില്പൊഴിയുന്ന പ്രഭാതത്തിലെ വെളിച്ചക്കീറുകളില്മനോഹരമായ തെയ്യക്കോലങ്ങള്ഉജ്വലമായി കെട്ടിയാടി. ചുവപ്പും മഞ്ഞയുമാണ്വേഷങ്ങളുടെയും മുഖത്തെഴുത്തിന്റെയും കാതലായ നിറങ്ങള്‍. പുലര്വെട്ടം തെയ്യങ്ങളുടെ മുകളിലൂടെ സ്വര്ണ്ണം കോരിയൊഴിച്ചപോലെ. അസുരവാദ്യമായ ചെണ്ടയാണ് അകമ്പടിവാദ്യം. ദ്രുതമായ ചുവടുകള്ക്കും വേഷപ്പകര്ച്ചകള്ക്കും ഒപ്പം നില്ക്കാന് ചെണ്ടയോളം പോന്ന ഒരു വാദ്യം വേറെയില്ല. യൗവ്വനത്തിലേക്ക്കാലെടുത്തുവയ്ക്കുന്ന ചെറുപ്പക്കാരെയാണ്തെയ്യക്കൂട്ടത്തില്കൂടുതലും കാണുവാനായത്‌. കേശാദിപാദം ഹൃദ്യമാണ്വേഷങ്ങളുടെ വൈവിദ്ധ്യവും സൗന്ദര്യവും. കൂട്ടത്തില്ചിലമ്പിന്റെ ശബ്ദവും ഭംഗിയും ഒന്നു വേറെതന്നെയാണ്‌. ചടുലചലനങ്ങളുടെ ശബ്ദഭാവം തികച്ചും നിങ്ങളെ ഉന്മാദിയാക്കും. മുഖത്തെഴുത്തിന്റെ വശ്യതയും കരവിരുതും ഒപ്പിയെടുക്കാന്ഞങ്ങള് മത്സരിച്ചു. തൃശ്ശൂര്നിന്നും ഇതിനായി മാത്രം വന്നതാണെന്ന് പറഞ്ഞപ്പോള്അവരുടെ മുഖത്തും സന്തോഷം മിന്നുന്നത്ഞങ്ങള്ശ്രദ്ധിച്ചു. അന്ന് അവധി ദിവസമല്ലാത്തതുകൊണ്ടും പിറ്റേന്ന് ഞായറാഴ്ചയും ഇതേ തെയ്യങ്ങള്തന്നെയാണ് ആടുന്നതെന്നതുകൊണ്ടും അന്ന് കാണികള്തീരെ കുറവായിരുന്നു. ഞങ്ങള്ക്ക് സ്വതന്ത്രമായി ഫോട്ടോ എടുക്കാന്അത്വലിയ സൗകര്യമായി. തെയ്യം കലാകാരന്മാരും അമ്പലക്കമ്മിറ്റിക്കാരും വളരെ സൗഹാര്ദ്ദത്തോടെയാണ്ഞങ്ങളോട് ഇടപെട്ടത്‌.

Vishnumoorthy Theyyam

_DSC0245
copy

ഒമ്പതുമണികഴിഞ്ഞപ്പോള്ഇനി കുറച്ചു നേരത്തേക്ക്പുതിയ തെയ്യങ്ങളൊന്നും കെട്ടുന്നില്ലെന്നറിഞ്ഞു. അപ്പോള്മാത്രമാണ് പ്രാതലിനെക്കുറിച്ച്ഓര്മ്മ വന്നതു തന്നെ. ടൗണിലെ ഇന്ത്യന്കോഫി ഹൗസ്നല്ലൊരു സെലക്ഷനായിരുന്നു. പൂരിമസാലയും കാപ്പിയും ഗംഭീരമായിരുന്നു. കൂടുതല്ഭംഗിയേറിയ തെയ്യക്കോലങ്ങളിലേക്കാണ്ഞങ്ങള്തിരിച്ചെത്തിയത്‌. രാവിലെ തന്നെ ഞങ്ങള്കണ്ട കാളപ്പുലിയനും, പുലിക്കണ്ടനുമൊക്കെ മനോഹരങ്ങള്തന്നെയായിരുന്നെങ്കിലും, ചിത്രങ്ങളിലും വീഡിയോകളിലുമൊക്കെ ഏറെ കണ്ടിട്ടുള്ള മുച്ചിലോട്ട്ഭഗവതിയുടെയും, അഗ്നിഘണ്ടാകര്ണ്ണന്റെയും, കതിവനൂര്വീരന്റെയും, തീച്ചാമുണ്ടിയുടെയുമൊക്കെ അതിഗംഭീരവും രൗദ്രവുമായ വേഷങ്ങളുമായി താരതമ്യം ചെയ്തപ്പോള്ഒരല്പം നിരാശ തോന്നാതിരുന്നില്ല. വിഷമം പക്ഷേ അധികനേരം നീണ്ടില്ല. തുടര്ന്ന് കെട്ടിയാടിയ വിഷ്ണുമൂര്ത്തിത്തെയ്യം അതിമനോഹരമായിരുന്നു. അതിനെ അണിയിച്ചൊരുക്കുന്നത് അടുത്തുനിന്ന് കാണാനാവുക എന്നത്തന്നെ ഏറ്റവും ഹൃദ്യമായ ഒരനുഭവമാണ്‌. മറ്റുള്ള കോലങ്ങളില്നിന്ന് വളരെ വ്യത്യസ്ഥമായ ഒരു ദൃശ്യവിരുന്നാണ് വിഷ്ണുമൂര്ത്തിയുടേത്‌. മുഖത്തെഴുത്തിനും തിരുമുടി ധാരണത്തിനും ശേഷം കയ്യിലുള്ള കണ്ണാടിയില്സ്വന്തം രൂപത്തിനുപകരം ദൈവരൂപം കാണുമ്പോഴുള്ള (മുഖദര്ശനം എന്ന് പറയും) ഒരു ഭാവപ്പകര്ച്ച അതിമനോഹരമാണ്‌. വിഷ്ണുമൂര്ത്തിയുടെ മുഖദര്ശനം തൊട്ടടുത്ത്നിന്ന് കാണുമ്പോള്പലപ്പോഴും ഫോട്ടോ എടുക്കാന്തന്നെ മറന്ന് പോകും.
_DSC0320
copy
_DSC0370_copy

അതിനിടയില്തമാശയുണ്ടായി. പുല്ലൂര്ണ്ണന്കെട്ടിയാടി വരുമ്പോള് മനോജ്ഒരു ലോ ആംഗിള്ഷോട്ടിനായി ഇരിക്കുകയായിരുന്നു. തെയ്യം വന്ന് മനോജിന്റെ മുഖത്ത്ഉഗ്രമായ ഒരൊറ്റ അലര്ച്ചയായിരുന്നു. എഴുന്നേറ്റ്നില്ക്കാഞ്ഞതാണോ അത് കെട്ടിയാടുന്നയാളെ പ്രകോപിപ്പിച്ചതെന്നറിയില്ല. മനോജാണെങ്കില്അത്മനപ്പൂര്വ്വം ബഹുമാനിക്കാതിരുന്നതല്ല, വ്യത്യസ്തമായ ഒരു ആംഗിളില്ഷോട്ട്എടുക്കുന്നതിന്റെ ശ്രദ്ധയില്അദ്ദേഹത്തിന്എഴുന്നേല്ക്കാന്കഴിഞ്ഞില്ല എന്നതായിരുന്നു വാസ്തവം. എങ്കിലും അവസാനം വേഷമൊക്കെ അഴിച്ച്അത്കെട്ടിയാടിയ ചെറുപ്പക്കാരന്വന്ന് മനോജിനോട്സോറി പറഞ്ഞു, അതിന്റെ ആവശ്യമില്ലായിരുന്നെങ്കിലും.
 
_DSC0328
copy

അവസാനമാണ് അന്നത്തെ മാസ്റ്റര്പീസ്വന്നത്‌. പുല്ലൂരാളിയമ്മ എന്ന് ഭക്തര്സ്നേഹപൂര്വ്വം വിളിക്കുന്ന പുലിയൂര്കാളിത്തെയ്യം. പുലിമക്കളിലെ ഏക പെണ്തരി. മനോഹരവും അതിഗംഭീരവുമായ ഒരു തെയ്യക്കോലമാണത്‌. അല്പം പ്രായമായ ഒരാളാണ്അത് കെട്ടിയിരുന്നത്‌. യുവാവായ ഒരാളായിരുന്നെങ്കില്കുറച്ചുകൂടി ചടുലമായ ചുവടുകള് കാണാനായേനെയെന്ന് ഞങ്ങള്ക്ക്തോന്നി. എങ്കിലും ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല. പുല്ലൂരാളിയമ്മയില്നിന്നും അനുഗ്രഹം വാങ്ങുന്ന ഭക്തരുടെ മുഖഭാവം ഏറെ ശാന്തമായിരുന്നു. തെയ്യത്തിന്റെ അണിയലങ്ങള്സുന്ദരങ്ങളാണ്‌. മറ്റുള്ള പുലിത്തെയ്യങ്ങളെ അപേക്ഷിച്ച്തിരുമുടി (കിരീടം) വളരെ വലിപ്പമേറിയതും ചിത്രപ്പണികളുള്ളതുമാണ്‌. അരോഗദൃഢഗാത്രനായ ഒരാള്ക്കു മാത്രമേ പുല്ലൂരാളിയമ്മ കെട്ടിയാടാന്കഴിയൂ. നൂറുകണക്കിന്ചിത്രങ്ങള്ഇതിനോടകം ഞങ്ങള്എടുത്തു കഴിഞ്ഞിരുന്നു. കാളപ്പുലിയന്കെട്ടിയ ചെറുപ്പക്കാരന്വന്ന് ഫോട്ടോസ് അയച്ചുകൊടുക്കണമെന്ന് അഭ്യര്ത്ഥിച്ചു. സ്വയം ദൈവമായി മാറുമ്പോഴുള്ള വേഷ-ഭാവപ്പകര്ച്ച ചിത്രത്തില്കാണുവാനുള്ള കൗതുകമാവണം.

_DSC0380
copy

ഏറെക്കാലമായി മോഹിച്ചതൊന്ന് കണ്ട്അനുഭവിക്കാനായതിന്റെ ചാരിതാര്ത്ഥ്യമായിരുന്നു അവിടുന്ന് തിരിക്കുമ്പോള്‍, ഒപ്പം തന്നെ സ്നേഹപൂര്വ്വം ഞങ്ങള്ക്കൊപ്പം സമയമില്ലാതെയും സമയുമുണ്ടാക്കി സഹായിച്ച ഡിജിയെയും മനോജിനെയും മറക്കുവതെങ്ങിനെ. തീര്ച്ചയായും അടുത്ത വെക്കേഷനും ഇതുപോലൊരു കളിയാട്ടം കൂടണമെന്ന് ഉറപ്പിച്ചിരുന്നു പോരുമ്പോള്‍.

ഇപ്പൊഴും ചെണ്ടയുടെ രൗദ്രതാളത്തില്‍, ചുവപ്പിന്റെയും മഞ്ഞയുടെയും നിറപ്പൊലിമയില്‍, കുരുത്തോലയുടെ പശ്ചാത്തലത്തില്‍, കിലുങ്ങുന്ന ചിലമ്പിന്റെ ചടുലതാളങ്ങളില്ഉറഞ്ഞുതുള്ളിത്തിമിര്ക്കുന്ന തെയ്യക്കോലങ്ങള് മനസ്സിലുണ്ട്‌, മറവിയിലേക്ക്മായാതെ.