ഒരു മരണത്തിന്റെ ശേഷിപ്പുകള്‍
തിരുപ്പിറവിക്കായി കണ്‍ചിമ്മിയിരുന്ന ഒരു ക്രിസ്മസ് രാത്രിയിലായിരുന്നു ആ മരണം. ഈ മരുഭൂമിയില്‍ ഒരു മരണത്തിനും ഇത്ര വിലയുണ്ടെന്ന് അന്നാണ് എനിക്ക് തിരിച്ചറിവായത്. ആ അപകടത്തില്‍ ഞാന്‍ മരിച്ചില്ല എന്നതായിരുന്നു എന്റെ നേരെയുള്ള ആദ്യത്തെ കുറ്റം. മൂവരില്‍ എന്റെ ജീവിതം മാത്രം ബാക്കിയായതിനാല്‍ ഞാന്‍ മാത്രമേ അവര്‍ക്ക് ആശ്രയമായിട്ടുണ്ടായിരുന്നുള്ളൂ. ഞാനും കൂടി മരിച്ചിരുന്നെങ്കില്‍ ഇവരെന്തു ചെയ്യുമായിരുന്നോ അവോ, അറിയില്ല. എന്തായാലും എന്റെ ജീവന്‍ നിലനിര്‍ത്താന്‍ അവര്‍ വളരെ താല്‍പര്യമെടുത്തു. എന്നാല്‍ മാത്രമേ എന്റെ നേരെ വധശിക്ഷ വിധിക്കുവാന്‍ അവര്‍ക്കാവുമായിരുന്നുള്ളൂ.
"നിനക്കറിയുമോ, നീ വണ്ടിയിടിച്ചു കൊലപ്പെടുത്തിയത് എത്ര വലിയവനെയാണെന്ന്?"
കൊലപ്പെടുത്തുകയോ, ഞാനൊന്നു ഞെട്ടി. രാത്രി വൈകിയാല്‍ ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ പോലും പേടിയുള്ള ഞാന്‍ കൊലപ്പെടുത്തിയെന്നോ? ചിലമ്പിച്ച ശബ്ദത്തില്‍ ഞാന്‍ അയാളോട് താഴ്മയോടെ പറഞ്ഞു:
"ഞാന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകാനാണ് ആ വണ്ടിയില്‍ കയറിയത്, അതു മാത്രമാണ് ഞാന്‍ ചെയ്ത കുറ്റം."
"ഒരു കുറ്റവാളിയല്ല അയാളെന്തൊക്കെ കുറ്റങ്ങള്‍ ചെയ്തു എന്നു പറയേണ്ടത്. എന്റെ പക്കല്‍ നിനക്കെതിരെ തെളിവുകളുണ്ട്."
"എനിക്കു വണ്ടിയോടിക്കാനറിയില്ല" നിസ്സഹായനായി ഞാന്‍ പറഞ്ഞു.
"നിന്റെ ലൈസന്‍സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്."
ആ കനത്ത മീശ അയാളുടെ മുഖത്തിനുണ്ടായിരുന്ന ക്രൂര ഭാവം ഒന്നുകൂടി കൂട്ടി. വെട്ടിയൊതുക്കാത്ത ആ മീശരോമങ്ങള്‍ ഒരു നിരയില്ലാതെ ഉയര്‍ന്നു നിന്നിരുന്നു. ഞാന്‍ ഇന്നേവരെ ഒരു വണ്ടിയും ഓടിച്ചിട്ടില്ലെന്നും, കിട്ടിയ ലൈസന്‍സ് എന്റേതല്ലെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് വാക്കുകള്‍ പുറത്തു വന്നില്ല. ദൈവമേ, എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ്. പെട്ടെന്നാണ് ലൈസന്‍സിലെ ഫോട്ടോയുടെ കാര്യം ഓര്‍ത്തത്. അതെന്നെ ഓര്‍മ്മിപ്പിച്ചത് ദൈവം തന്നെ. പലപ്പോഴും ഇങ്ങനെ തന്നെ ദൈവം സഹായിക്കാറുണ്ട്. എത്ര കരുണാമയനാണ് അങ്ങ്.
"താങ്കള്‍ ആ ലൈസന്‍സിലെ ഫോട്ടോ നോക്കൂ, അതെന്റെയല്ല."
കീഴടങ്ങി നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ മീശപോലെത്തോന്നി എനിക്കപ്പോളയാളുടെ മീശ. എത്ര പെട്ടെന്നാണ് ഒരാളുടെ രൂപം മാറുന്നത് എന്നോര്‍ത്ത് ഞാന്‍ അല്‍ഭുതപ്പെട്ടു. ഒരു വിജയിയുടെ അഹങ്കാരമോ പുച്ഛമോ മറ്റോ അയാള്‍ എന്റെ മുഖത്ത് വായിച്ചിരിക്കണം. അയാള്‍ കയ്യിലുണ്ടായിരുന്ന തടിച്ച തുകലിന്റെ ബാഗില്‍ നിന്നും പാതി ഉരുകിയ ഒരു ലൈസന്‍സ് കാര്‍ഡ് പുറത്തെടുത്ത് എന്നെ കാണിച്ചു. അപകടത്തില്‍ ഫോട്ടോയുടെ ഭാഗം ഉരുകിപ്പോയിരുന്നു. പേരു മാത്രമേ വായിക്കാന്‍ പറ്റുന്നുള്ളൂ. ഞാന്‍ കരഞ്ഞ പോലെയായി. ദൈവമേ, പരീക്ഷിക്കുകയാണോ? ആദ്യം മുതല്‍ തോല്‍വി മാത്രമുണ്ടായ ഒരു ഗുസ്തിക്കാരന്‍ അവസാനനിമിഷം തിരിച്ചടിക്കുന്നപോലെ അയാള്‍ എന്റെ മുഖത്തേയ്ക്ക് അയാളുടെ മുഖം കൂടുതല്‍ അടുപ്പിച്ചു. ചെമ്മരിയാടിന്റെ മണമായിരുന്നു അയാള്‍ക്ക്. എങ്കിലും പേര് എന്റെയല്ലല്ലോ എന്ന് ഞാന്‍ പെട്ടെന്നാണ് തിരിച്ചറിഞ്ഞത്. അത് എനിക്കു കിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു.
"പക്ഷേ നോക്കൂ, ആ പേര് എന്റെയല്ലല്ലോ..."
"ഇത് നിന്റെ ലൈസന്‍സാണ്..." എന്നെ തുറിച്ചു നോക്കിക്കൊണ്ട്, കുറച്ചുകൂടി മുഖം അടുപ്പിച്ചുകൊണ്ട് ഒരു മുരളുന്ന ശബ്ദത്തിലാണ് അയാളതു പറഞ്ഞത്. വെറുതേ പറയുകയല്ല, അയാളത് ഉറപ്പിക്കുകയായിരുന്നു.
"പക്ഷേ, അതിലെ പേര്..." ഞാന്‍ വിക്കി വിക്കി പറഞ്ഞു.
"ഇത് നിന്റെ പേരല്ലാന്നുള്ളതിന് എന്താ തെളിവ്?"
"തെളിവ്, തെളിവ്......" ഞാനാകെ വെറുങ്ങലിച്ചു. എന്റെ തൊണ്ട വരണ്ടുണങ്ങി. അയാള്‍ അപ്പോള്‍ ഗുസ്തിക്കാരനേപ്പോലെ ഗോദയില്‍ കയ്യുയര്‍ത്തി വിജയം അഘോഷിക്കുകയാണെന്നു തോന്നി എനിക്ക്. എന്റെ കാഴ്ച നശിക്കുന്ന പോലെയും ശരീരം തളരുന്ന പോലെയും തോന്നി. ഈ ഒരു നിമിഷം ഞാന്‍ ഞാനാണെന്നതിന് ഒരു തെളിവുമില്ലാതായിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു മാത്രം. തെളിവിനായി ഒരു പേര്.... ഒരു പേര്...... ഈ ഭൂമിയിലിപ്പോള്‍ എന്നെ തിരിച്ചറിയാനായി ഒരു ചെറിയ അടയാളമെങ്കിലും... ഇല്ല, ആശയ്ക്കു വകയില്ല. എന്നെ ക്രൂശിക്കാന്‍ അവര്‍ക്ക് ആ ലൈസന്‍സ് ധാരാളം. എന്റെ ജീവനു വില പറഞ്ഞുകൊണ്ട് ഏതോ ഒരു പേര് ആ ലൈസന്‍സിന്റെ മൂലയില്‍. തെറിച്ചു നില്‍ക്കുന്ന അയാളുടെ മീശരോമങ്ങള്‍ക്കിടയിലൂടെ അയാള്‍ ചെറുതായി ചിരിക്കാന്‍ ശ്രമിക്കുന്നു. വൃത്തികെട്ട ഒരു വിജയത്തിന്റെ ചുവയുണ്ടായിരുന്നു ആ ചിരിക്ക്.
പെട്ടെന്ന്, വളരെ പെട്ടെന്ന് എന്റെ തലയ്ക്കകത്തെന്തോ മിന്നി. ഞാനെന്റെ പോക്കറ്റില്‍ കയ്യിട്ടു. എന്റെ ഐഡി കാര്‍ഡ് പോക്കറ്റില്‍ത്തന്നെയുണ്ടായിരുന്നു. ഇപ്പോല്‍ എന്റെ മരണത്തിനു തടയിടാനുള്ള ഏക ആണി. എന്റെ രക്ഷകന്‍. ഞാനത് അയാള്‍ക്കു നേരെ നീട്ടി. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാനറിഞ്ഞു. ക്രമേണ ഒരു ചെറിയ ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു. അതിന് ഒരു കോമ്പ്രമൈസിന്റെ ഛായയുണ്ടായിരുന്നു. എങ്കിലും ഞാനല്ല വണ്ടിയോടിച്ചിരുന്നത് എന്നും ആ ലൈസന്‍സ് എന്റേതല്ലെന്നും തെളിയിക്കാനായതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
"ഗുഡ്"
കനത്ത കൈപ്പടം കൊണ്ട് എന്റെ തോളില്‍ത്തട്ടി അയാള്‍ പതുക്കെപ്പറഞ്ഞു. ഒരറ്റം ഉരുകിയ ലൈസന്‍സും എന്റെ കാര്‍ഡും കൂടി അയാള്‍ ആ തുകല്‍ സഞ്ചി തുറന്ന് അതിനുള്ളില്‍ നിക്ഷേപിച്ചു. അതില്‍ നിറയെ ചെറിയ കടലാസ്സുതുണ്ടുകളും എന്തൊക്കെയോ രേഖകളും കുത്തിനിറച്ചിരുന്നു. അതു തുറന്നപ്പോള്‍ മൂന്നാലു കഷണം കടലാസ്സു തുണ്ടുകള്‍ പുറത്തേക്കു ചാടിയത് അയാള്‍ ശ്രദ്ധിച്ചില്ല. എന്നിട്ട് അവിടെനിന്നും പതിഞ്ഞ കാല്‍വെപ്പുകളോടെ പുറത്തേക്കു നടന്നു.
പിന്നെയുള്ള ഒരാഴ്ച എനിക്ക് സ്വസ്ഥതയുടേതായിരുന്നു. മരണം എന്നില്‍ നിന്നും അകന്നു പോകുന്നത് ഞാനറിഞ്ഞു. ജീവിതത്തിന്റെ സമൃദ്ധികളിലേക്കുള്ള ഒരു തിരിച്ചു പോക്ക്, അതാണിനി വേണ്ടത്. ഇതെല്ലാം മറക്കാം.
ആരോ മുറിയിലേക്കു നടന്നുവരുന്ന ശബ്ദം. എന്റെ കാഴ്ച ആദ്യം ചെന്നു വീണത് നടന്നുവന്നിരുന്ന ആള്‍ പിടിച്ചിരുന്ന തുകല്‍ ബാഗിലാണ്. ഇയാള്‍ എന്തിനാണ് വീണ്ടും വന്നിരിക്കുന്നത്. എനിക്കരിശം വന്നു. ഒപ്പം ഭയവും. മരണത്തിന്റെ കാവല്‍ക്കാരനാണ് അയാളെന്നെനിക്കു തോന്നാറുണ്ട്. ഒരു കഴുകനേപ്പോലെ എനിക്കു ചുറ്റും നടക്കുകയാണയാള്‍, എപ്പോഴെങ്കിലും ഒരു ചെറിയ പഴുതു കിട്ടിയാല്‍ എന്നെ കുടുക്കാനായി. അയാളുടെ മുഖത്തു നോക്കിയ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മീശ വെട്ടി ചെറുതാക്കിയിരിക്കുന്നു. ഒരു ചെറിയ കുറ്റിമീശ മാത്രമേ ഉള്ളൂ ഇപ്പോള്‍. അയാള്‍ ഒരു കോമാളിയേപ്പോലെ തോന്നിച്ചു. ഞാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട പോലെ അയാള്‍ അയാളുടെ മീശയില്‍ നിന്നും മോചിതനായിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്, അത് ഒരാഴ്ച മുന്‍പ് എന്റെ കയ്യില്‍ നിന്നും കാര്‍ഡ്` വാങ്ങിക്കൊണ്ടുപോയ ആളല്ല. വേറെ ഒരാളാണ്. പക്ഷേ ആ തുകല്‍ ബാഗ്... അത് നേരത്തേ ഉണ്ടായിരുന്ന കട്ടിമീശയുള്ള ആളുടെ കയ്യിലുണ്ടായിരുന്നതു തന്നെയാണ്. എന്റെ കാര്‍ഡും അറ്റമുരുകിയ ആ ലൈസന്‍സും അയാളതിലായിരുന്നു നിക്ഷേപിച്ചിരുന്നത് എന്നു ഞാന്‍ വ്യക്തമായി ഓര്‍ത്തു.
"ഈ ലൈസന്‍സ് നിങ്ങളുടെയാണല്ലേ?" തുകല്‍ ബാഗില്‍നിന്നും ആ അറ്റമുരുകിയ ലൈസന്‍സ് എന്നെ കാണിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. അയാളുടെ ശബ്ദം എനിക്കു ഭീതിയുണ്ടാക്കി. ഭയങ്കര ജ്വരം ബാധിച്ചവനേപ്പോലെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. വളരെ വിഷമിച്ചാണ് എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞത്.
"ആ ലൈസന്‍സ് എന്റെയല്ല, എനിക്ക് വണ്ടിയോടിക്കാനറിയില്ല.."
"നേരത്തേയുണ്ടായിരുന്നയാള്‍ എന്നെയേല്‍പ്പിച്ചിട്ടു പോയതാണ് ഈ ലൈസന്‍സ്."
"അയാളെവിടെ പോയി?" പെട്ടെന്നു ഞാന്‍ ചാടിക്കയറി ചോദിച്ചു.
"അയാള്‍ ജോലിയവസാനിപ്പിച്ച് അയാളുടെ രാജ്യത്തേയ്ക്ക് തിരിച്ചുപോയി, ഇനി മടങ്ങി വരില്ല, ഇതാണ് നിങ്ങള്‍ക്കെതിരേയുള്ള ഏറ്റവും വലിയ തെളിവെന്ന് അയാള്‍ എന്നോടു പറഞ്ഞിരുന്നു"
എന്റെ കാല്‍കീഴില്‍ നിന്നും മണല്‍ ഊര്‍ന്നുപോകുന്ന പോലെയും ഞാന്‍ കടലിലേക്ക് ഒലിച്ചു പോകുന്നപോലെയും തോന്നി. അയാളുടെ കയ്യില്‍നിന്നും ആ ലൈസന്‍സ് തട്ടിപ്പറിച്ചെടുക്കാന്‍ തോന്നി എനിക്ക്. പെട്ടെന്ന് ഞാനോര്‍ത്തു എന്റെ ഐഡിയും ആ മീശക്കാരന്‍ ഇതിനുള്ളിലാണല്ലോ നിക്ഷേപിച്ചത്.
"നോക്കൂ, ആ ലൈസന്‍സ് എന്റേതല്ലെന്നതിന് തെളിവായി എന്റെ ഐഡി അതിനുള്ളിലുണ്ട്."
"ഇല്ല, എനിക്കീ ലൈസന്‍സ് മാത്രമാണ് അയാള്‍ തന്നത്."
അയാള്‍ കൂടുതല്‍ എന്റെയടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. വിയര്‍പ്പും അത്തറും കൂടിയ ഒരു വൃത്തികെട്ട മണം എന്റെ മൂക്കിലേക്കടിച്ചു. ഇതാണോ മരണത്തിന്റെ ഗന്ധം? എനിക്കവിടെനിന്നും ഓടി രക്ഷപ്പെടണമെന്നു തോന്നി. ഞാനാകെ വിയര്‍ക്കുന്നുണ്ടായിരുന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന് എന്റെ ശരീരം കിടക്കയോടൊട്ടി. ഏതോ ബാധയാവേശിച്ചവനെപ്പോലെ ഞാന്‍ ചാടിയെഴുന്നേറ്റ് അയാളുടെ കയ്യില്‍ നിന്നും ആ ബാഗ് തട്ടിപ്പറിച്ച് അതില്‍ നിന്നും ഓരോരോ കടലാസ്സുതുണ്ടുകള്‍ പുറത്തേക്കു വലിച്ചിടാനാരംഭിച്ചു. അതിനുള്ളിലുള്ള സകലതും ഞാന്‍ ആ കിടക്കയില്‍ കുടഞ്ഞിട്ടു, എന്നിട്ട് എന്റെ ഐഡി തിരയാന്‍ തുടങ്ങി. എത്രനേരം ഞാന്‍ ആ കടലാസ്സുതുണ്ടുകളിലൂടെ ഊളിയിട്ടു എന്നറിയില്ല. അവസാനം ഞാനതില്‍ മുഖം പൂഴ്ത്തി കമിഴ്‌ന്നു കിടന്നു. പഴകി ദ്രവിച്ചു തുടങ്ങിയ കടലാസ്സു തുണ്ടുകളും കിടയ്ക്കയിലെ വിയര്‍പ്പും കൂടിച്ചേര്‍ന്ന മണം എന്നില്‍ നിറഞ്ഞു. അയാള്‍ എന്റെ തൊട്ടടുത്താണ് ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് ഒരു വിറയലോടെ ഞാനറിഞ്ഞു.
എന്റെ ചെവിയില്‍ അയാളുടെ ചൂടുള്ള ശ്വാസം. "നിന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ?" മരണത്തിനോട് കൂടുതല്‍ അടുത്തുനിന്നുകൊണ്ടെന്നപോലെ അയാളെന്നോട് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.
"നിനക്കറിയുമോ, നീ വണ്ടിയിടിച്ചു കൊലപ്പെടുത്തിയത് എത്ര വലിയവനെയാണെന്ന്?"
കൊലപ്പെടുത്തുകയോ, ഞാനൊന്നു ഞെട്ടി. രാത്രി വൈകിയാല്‍ ഒറ്റയ്ക്കു പുറത്തിറങ്ങാന്‍ പോലും പേടിയുള്ള ഞാന്‍ കൊലപ്പെടുത്തിയെന്നോ? ചിലമ്പിച്ച ശബ്ദത്തില്‍ ഞാന്‍ അയാളോട് താഴ്മയോടെ പറഞ്ഞു:
"ഞാന്‍ സാധനങ്ങള്‍ വാങ്ങാനായി കടയില്‍ പോകാനാണ് ആ വണ്ടിയില്‍ കയറിയത്, അതു മാത്രമാണ് ഞാന്‍ ചെയ്ത കുറ്റം."
"ഒരു കുറ്റവാളിയല്ല അയാളെന്തൊക്കെ കുറ്റങ്ങള്‍ ചെയ്തു എന്നു പറയേണ്ടത്. എന്റെ പക്കല്‍ നിനക്കെതിരെ തെളിവുകളുണ്ട്."
"എനിക്കു വണ്ടിയോടിക്കാനറിയില്ല" നിസ്സഹായനായി ഞാന്‍ പറഞ്ഞു.
"നിന്റെ ലൈസന്‍സ് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്."
ആ കനത്ത മീശ അയാളുടെ മുഖത്തിനുണ്ടായിരുന്ന ക്രൂര ഭാവം ഒന്നുകൂടി കൂട്ടി. വെട്ടിയൊതുക്കാത്ത ആ മീശരോമങ്ങള്‍ ഒരു നിരയില്ലാതെ ഉയര്‍ന്നു നിന്നിരുന്നു. ഞാന്‍ ഇന്നേവരെ ഒരു വണ്ടിയും ഓടിച്ചിട്ടില്ലെന്നും, കിട്ടിയ ലൈസന്‍സ് എന്റേതല്ലെന്നും പറയണമെന്നുണ്ടായിരുന്നു. പക്ഷെ എനിക്ക് വാക്കുകള്‍ പുറത്തു വന്നില്ല. ദൈവമേ, എന്തെങ്കിലും ഒരു കച്ചിത്തുരുമ്പ്. പെട്ടെന്നാണ് ലൈസന്‍സിലെ ഫോട്ടോയുടെ കാര്യം ഓര്‍ത്തത്. അതെന്നെ ഓര്‍മ്മിപ്പിച്ചത് ദൈവം തന്നെ. പലപ്പോഴും ഇങ്ങനെ തന്നെ ദൈവം സഹായിക്കാറുണ്ട്. എത്ര കരുണാമയനാണ് അങ്ങ്.
"താങ്കള്‍ ആ ലൈസന്‍സിലെ ഫോട്ടോ നോക്കൂ, അതെന്റെയല്ല."
കീഴടങ്ങി നില്‍ക്കുന്ന ഒരു പട്ടാളക്കാരന്റെ മീശപോലെത്തോന്നി എനിക്കപ്പോളയാളുടെ മീശ. എത്ര പെട്ടെന്നാണ് ഒരാളുടെ രൂപം മാറുന്നത് എന്നോര്‍ത്ത് ഞാന്‍ അല്‍ഭുതപ്പെട്ടു. ഒരു വിജയിയുടെ അഹങ്കാരമോ പുച്ഛമോ മറ്റോ അയാള്‍ എന്റെ മുഖത്ത് വായിച്ചിരിക്കണം. അയാള്‍ കയ്യിലുണ്ടായിരുന്ന തടിച്ച തുകലിന്റെ ബാഗില്‍ നിന്നും പാതി ഉരുകിയ ഒരു ലൈസന്‍സ് കാര്‍ഡ് പുറത്തെടുത്ത് എന്നെ കാണിച്ചു. അപകടത്തില്‍ ഫോട്ടോയുടെ ഭാഗം ഉരുകിപ്പോയിരുന്നു. പേരു മാത്രമേ വായിക്കാന്‍ പറ്റുന്നുള്ളൂ. ഞാന്‍ കരഞ്ഞ പോലെയായി. ദൈവമേ, പരീക്ഷിക്കുകയാണോ? ആദ്യം മുതല്‍ തോല്‍വി മാത്രമുണ്ടായ ഒരു ഗുസ്തിക്കാരന്‍ അവസാനനിമിഷം തിരിച്ചടിക്കുന്നപോലെ അയാള്‍ എന്റെ മുഖത്തേയ്ക്ക് അയാളുടെ മുഖം കൂടുതല്‍ അടുപ്പിച്ചു. ചെമ്മരിയാടിന്റെ മണമായിരുന്നു അയാള്‍ക്ക്. എങ്കിലും പേര് എന്റെയല്ലല്ലോ എന്ന് ഞാന്‍ പെട്ടെന്നാണ് തിരിച്ചറിഞ്ഞത്. അത് എനിക്കു കിട്ടിയ വലിയൊരു പിടിവള്ളിയായിരുന്നു.
"പക്ഷേ നോക്കൂ, ആ പേര് എന്റെയല്ലല്ലോ..."
"ഇത് നിന്റെ ലൈസന്‍സാണ്..." എന്നെ തുറിച്ചു നോക്കിക്കൊണ്ട്, കുറച്ചുകൂടി മുഖം അടുപ്പിച്ചുകൊണ്ട് ഒരു മുരളുന്ന ശബ്ദത്തിലാണ് അയാളതു പറഞ്ഞത്. വെറുതേ പറയുകയല്ല, അയാളത് ഉറപ്പിക്കുകയായിരുന്നു.
"പക്ഷേ, അതിലെ പേര്..." ഞാന്‍ വിക്കി വിക്കി പറഞ്ഞു.
"ഇത് നിന്റെ പേരല്ലാന്നുള്ളതിന് എന്താ തെളിവ്?"
"തെളിവ്, തെളിവ്......" ഞാനാകെ വെറുങ്ങലിച്ചു. എന്റെ തൊണ്ട വരണ്ടുണങ്ങി. അയാള്‍ അപ്പോള്‍ ഗുസ്തിക്കാരനേപ്പോലെ ഗോദയില്‍ കയ്യുയര്‍ത്തി വിജയം അഘോഷിക്കുകയാണെന്നു തോന്നി എനിക്ക്. എന്റെ കാഴ്ച നശിക്കുന്ന പോലെയും ശരീരം തളരുന്ന പോലെയും തോന്നി. ഈ ഒരു നിമിഷം ഞാന്‍ ഞാനാണെന്നതിന് ഒരു തെളിവുമില്ലാതായിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്നു എന്നു മാത്രം. തെളിവിനായി ഒരു പേര്.... ഒരു പേര്...... ഈ ഭൂമിയിലിപ്പോള്‍ എന്നെ തിരിച്ചറിയാനായി ഒരു ചെറിയ അടയാളമെങ്കിലും... ഇല്ല, ആശയ്ക്കു വകയില്ല. എന്നെ ക്രൂശിക്കാന്‍ അവര്‍ക്ക് ആ ലൈസന്‍സ് ധാരാളം. എന്റെ ജീവനു വില പറഞ്ഞുകൊണ്ട് ഏതോ ഒരു പേര് ആ ലൈസന്‍സിന്റെ മൂലയില്‍. തെറിച്ചു നില്‍ക്കുന്ന അയാളുടെ മീശരോമങ്ങള്‍ക്കിടയിലൂടെ അയാള്‍ ചെറുതായി ചിരിക്കാന്‍ ശ്രമിക്കുന്നു. വൃത്തികെട്ട ഒരു വിജയത്തിന്റെ ചുവയുണ്ടായിരുന്നു ആ ചിരിക്ക്.
പെട്ടെന്ന്, വളരെ പെട്ടെന്ന് എന്റെ തലയ്ക്കകത്തെന്തോ മിന്നി. ഞാനെന്റെ പോക്കറ്റില്‍ കയ്യിട്ടു. എന്റെ ഐഡി കാര്‍ഡ് പോക്കറ്റില്‍ത്തന്നെയുണ്ടായിരുന്നു. ഇപ്പോല്‍ എന്റെ മരണത്തിനു തടയിടാനുള്ള ഏക ആണി. എന്റെ രക്ഷകന്‍. ഞാനത് അയാള്‍ക്കു നേരെ നീട്ടി. അയാളുടെ മുഖം വലിഞ്ഞു മുറുകുന്നത് ഞാനറിഞ്ഞു. ക്രമേണ ഒരു ചെറിയ ചിരി അയാളുടെ മുഖത്ത് തെളിഞ്ഞു. അതിന് ഒരു കോമ്പ്രമൈസിന്റെ ഛായയുണ്ടായിരുന്നു. എങ്കിലും ഞാനല്ല വണ്ടിയോടിച്ചിരുന്നത് എന്നും ആ ലൈസന്‍സ് എന്റേതല്ലെന്നും തെളിയിക്കാനായതില്‍ ഞാന്‍ അതിയായി സന്തോഷിച്ചു.
"ഗുഡ്"
കനത്ത കൈപ്പടം കൊണ്ട് എന്റെ തോളില്‍ത്തട്ടി അയാള്‍ പതുക്കെപ്പറഞ്ഞു. ഒരറ്റം ഉരുകിയ ലൈസന്‍സും എന്റെ കാര്‍ഡും കൂടി അയാള്‍ ആ തുകല്‍ സഞ്ചി തുറന്ന് അതിനുള്ളില്‍ നിക്ഷേപിച്ചു. അതില്‍ നിറയെ ചെറിയ കടലാസ്സുതുണ്ടുകളും എന്തൊക്കെയോ രേഖകളും കുത്തിനിറച്ചിരുന്നു. അതു തുറന്നപ്പോള്‍ മൂന്നാലു കഷണം കടലാസ്സു തുണ്ടുകള്‍ പുറത്തേക്കു ചാടിയത് അയാള്‍ ശ്രദ്ധിച്ചില്ല. എന്നിട്ട് അവിടെനിന്നും പതിഞ്ഞ കാല്‍വെപ്പുകളോടെ പുറത്തേക്കു നടന്നു.
പിന്നെയുള്ള ഒരാഴ്ച എനിക്ക് സ്വസ്ഥതയുടേതായിരുന്നു. മരണം എന്നില്‍ നിന്നും അകന്നു പോകുന്നത് ഞാനറിഞ്ഞു. ജീവിതത്തിന്റെ സമൃദ്ധികളിലേക്കുള്ള ഒരു തിരിച്ചു പോക്ക്, അതാണിനി വേണ്ടത്. ഇതെല്ലാം മറക്കാം.
ആരോ മുറിയിലേക്കു നടന്നുവരുന്ന ശബ്ദം. എന്റെ കാഴ്ച ആദ്യം ചെന്നു വീണത് നടന്നുവന്നിരുന്ന ആള്‍ പിടിച്ചിരുന്ന തുകല്‍ ബാഗിലാണ്. ഇയാള്‍ എന്തിനാണ് വീണ്ടും വന്നിരിക്കുന്നത്. എനിക്കരിശം വന്നു. ഒപ്പം ഭയവും. മരണത്തിന്റെ കാവല്‍ക്കാരനാണ് അയാളെന്നെനിക്കു തോന്നാറുണ്ട്. ഒരു കഴുകനേപ്പോലെ എനിക്കു ചുറ്റും നടക്കുകയാണയാള്‍, എപ്പോഴെങ്കിലും ഒരു ചെറിയ പഴുതു കിട്ടിയാല്‍ എന്നെ കുടുക്കാനായി. അയാളുടെ മുഖത്തു നോക്കിയ എനിക്കു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ മീശ വെട്ടി ചെറുതാക്കിയിരിക്കുന്നു. ഒരു ചെറിയ കുറ്റിമീശ മാത്രമേ ഉള്ളൂ ഇപ്പോള്‍. അയാള്‍ ഒരു കോമാളിയേപ്പോലെ തോന്നിച്ചു. ഞാന്‍ മരണത്തില്‍ നിന്നും രക്ഷപ്പെട്ട പോലെ അയാള്‍ അയാളുടെ മീശയില്‍ നിന്നും മോചിതനായിരിക്കുന്നു. സൂക്ഷിച്ചു നോക്കിയപ്പോഴാണ് മനസ്സിലായത്, അത് ഒരാഴ്ച മുന്‍പ് എന്റെ കയ്യില്‍ നിന്നും കാര്‍ഡ്` വാങ്ങിക്കൊണ്ടുപോയ ആളല്ല. വേറെ ഒരാളാണ്. പക്ഷേ ആ തുകല്‍ ബാഗ്... അത് നേരത്തേ ഉണ്ടായിരുന്ന കട്ടിമീശയുള്ള ആളുടെ കയ്യിലുണ്ടായിരുന്നതു തന്നെയാണ്. എന്റെ കാര്‍ഡും അറ്റമുരുകിയ ആ ലൈസന്‍സും അയാളതിലായിരുന്നു നിക്ഷേപിച്ചിരുന്നത് എന്നു ഞാന്‍ വ്യക്തമായി ഓര്‍ത്തു.
"ഈ ലൈസന്‍സ് നിങ്ങളുടെയാണല്ലേ?" തുകല്‍ ബാഗില്‍നിന്നും ആ അറ്റമുരുകിയ ലൈസന്‍സ് എന്നെ കാണിച്ചുകൊണ്ട് അയാള്‍ ചോദിച്ചു. അയാളുടെ ശബ്ദം എനിക്കു ഭീതിയുണ്ടാക്കി. ഭയങ്കര ജ്വരം ബാധിച്ചവനേപ്പോലെ ഞാന്‍ വിറയ്ക്കാന്‍ തുടങ്ങി. വളരെ വിഷമിച്ചാണ് എനിക്ക് സംസാരിക്കാന്‍ കഴിഞ്ഞത്.
"ആ ലൈസന്‍സ് എന്റെയല്ല, എനിക്ക് വണ്ടിയോടിക്കാനറിയില്ല.."
"നേരത്തേയുണ്ടായിരുന്നയാള്‍ എന്നെയേല്‍പ്പിച്ചിട്ടു പോയതാണ് ഈ ലൈസന്‍സ്."
"അയാളെവിടെ പോയി?" പെട്ടെന്നു ഞാന്‍ ചാടിക്കയറി ചോദിച്ചു.
"അയാള്‍ ജോലിയവസാനിപ്പിച്ച് അയാളുടെ രാജ്യത്തേയ്ക്ക് തിരിച്ചുപോയി, ഇനി മടങ്ങി വരില്ല, ഇതാണ് നിങ്ങള്‍ക്കെതിരേയുള്ള ഏറ്റവും വലിയ തെളിവെന്ന് അയാള്‍ എന്നോടു പറഞ്ഞിരുന്നു"
എന്റെ കാല്‍കീഴില്‍ നിന്നും മണല്‍ ഊര്‍ന്നുപോകുന്ന പോലെയും ഞാന്‍ കടലിലേക്ക് ഒലിച്ചു പോകുന്നപോലെയും തോന്നി. അയാളുടെ കയ്യില്‍നിന്നും ആ ലൈസന്‍സ് തട്ടിപ്പറിച്ചെടുക്കാന്‍ തോന്നി എനിക്ക്. പെട്ടെന്ന് ഞാനോര്‍ത്തു എന്റെ ഐഡിയും ആ മീശക്കാരന്‍ ഇതിനുള്ളിലാണല്ലോ നിക്ഷേപിച്ചത്.
"നോക്കൂ, ആ ലൈസന്‍സ് എന്റേതല്ലെന്നതിന് തെളിവായി എന്റെ ഐഡി അതിനുള്ളിലുണ്ട്."
"ഇല്ല, എനിക്കീ ലൈസന്‍സ് മാത്രമാണ് അയാള്‍ തന്നത്."
അയാള്‍ കൂടുതല്‍ എന്റെയടുത്തേയ്ക്കു നീങ്ങിനിന്നുകൊണ്ട് പതിഞ്ഞ ശബ്ദത്തില്‍ മുരണ്ടു. വിയര്‍പ്പും അത്തറും കൂടിയ ഒരു വൃത്തികെട്ട മണം എന്റെ മൂക്കിലേക്കടിച്ചു. ഇതാണോ മരണത്തിന്റെ ഗന്ധം? എനിക്കവിടെനിന്നും ഓടി രക്ഷപ്പെടണമെന്നു തോന്നി. ഞാനാകെ വിയര്‍ക്കുന്നുണ്ടായിരുന്നു. വിയര്‍പ്പില്‍ കുതിര്‍ന്ന് എന്റെ ശരീരം കിടക്കയോടൊട്ടി. ഏതോ ബാധയാവേശിച്ചവനെപ്പോലെ ഞാന്‍ ചാടിയെഴുന്നേറ്റ് അയാളുടെ കയ്യില്‍ നിന്നും ആ ബാഗ് തട്ടിപ്പറിച്ച് അതില്‍ നിന്നും ഓരോരോ കടലാസ്സുതുണ്ടുകള്‍ പുറത്തേക്കു വലിച്ചിടാനാരംഭിച്ചു. അതിനുള്ളിലുള്ള സകലതും ഞാന്‍ ആ കിടക്കയില്‍ കുടഞ്ഞിട്ടു, എന്നിട്ട് എന്റെ ഐഡി തിരയാന്‍ തുടങ്ങി. എത്രനേരം ഞാന്‍ ആ കടലാസ്സുതുണ്ടുകളിലൂടെ ഊളിയിട്ടു എന്നറിയില്ല. അവസാനം ഞാനതില്‍ മുഖം പൂഴ്ത്തി കമിഴ്‌ന്നു കിടന്നു. പഴകി ദ്രവിച്ചു തുടങ്ങിയ കടലാസ്സു തുണ്ടുകളും കിടയ്ക്കയിലെ വിയര്‍പ്പും കൂടിച്ചേര്‍ന്ന മണം എന്നില്‍ നിറഞ്ഞു. അയാള്‍ എന്റെ തൊട്ടടുത്താണ് ഇപ്പോള്‍ നില്‍ക്കുന്നത് എന്ന് ഒരു വിറയലോടെ ഞാനറിഞ്ഞു.
എന്റെ ചെവിയില്‍ അയാളുടെ ചൂടുള്ള ശ്വാസം. "നിന്റെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടോ?" മരണത്തിനോട് കൂടുതല്‍ അടുത്തുനിന്നുകൊണ്ടെന്നപോലെ അയാളെന്നോട് പതിഞ്ഞ ശബ്ദത്തില്‍ ചോദിച്ചു.